തിരുവായ്മൊഴി 4.1 – ഒരുനായകം

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 3.3 ഐശ്വര്യം (ധർമം, അർത്ഥം, കാമം മുതലായ ഭൗതിക ഐശ്വര്യങ്ങൾ), കൈവല്യം (ശാശ്വതമായ ആത്മീയ അസ്തിത്വത്തെ ആസ്വദിക്കുന്നത്), ഭഗവദ് കൈങ്കര്യം (ഭഗവാന് ശാശ്വതമായി സേവനം നടത്തൽ) എന്നീ മൂന്ന് പുരുഷാർത്ഥങ്ങളിൽ (ലക്ഷ്യങ്ങളിൽ) ഐശ്വര്യവും കൈവല്യവും ആത്മാവിന്റെ യഥാർത്ഥ പ്രകൃതിയോട് ചേരാത്തതും കുറഞ്ഞവയും ആണ് എന്ന് ആഴ്വാർ ഊന്നിപ്പറയുന്നു. തന്റെ അപാര കരുണയാൽ സംസാരികളോട് സർവ്വേശ്വരനായ ശ്രീയഃപതിയുടെ (ശ്രീലക്ഷ്മീപതിയായ ശ്രീമന്നാരായണന്റെ) കൈങ്കര്യം പിന്തുടരുവാൻ ആഴ്വാർ നിർദ്ദേശിക്കുന്നു. (മേൽക്കോട്ട്, … Read more

തിരുവായ്മൊഴി 3.3 – ഒഴിവിൽകാലം 

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 2.10 ആഴ്വാർ ഭഗവാനോട് പ്രാർത്ഥിച്ചു, “ദയവായി അങ്ങയെ സേവിക്കുന്നതിന് വിഘാതമായി ഈ ശരീരത്തെ ഇല്ലായ്മ ചെയ്താലും” എന്ന്. അതിന് പ്രത്യുത്തരമായി ഭഗവാൻ അരുളിയത്,  “നിനക്ക് ഈ ശരീരത്തോടെ തന്നെ സേവിക്കുമാറ്, വടക്കൻ തിരുമലയിൽ(തിരുവെങ്കടം മല)നാം സന്നിഹിതനാണ്. അതിനാൽ അവിടെ വന്ന് ആസ്വദിക്കുക”. ആഴ്വാർ സന്തുഷ്ടനാകുകയും തനിക്ക് ശാശ്വതമായ കൈങ്കര്യം അരുളണമെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. ആദ്യ പാസുരം  സർവ്വോത്കൃഷ്ടനായ, സർവ്വാധിപനായ തിരുവേങ്കടമുടയാനെ എല്ലാവിധവും സേവിക്കുന്നതിനായി ആഴ്വാർ … Read more

തിരുവയ്മൊഴി 2.10 – കിളരൊളി  

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 1.2 ഭഗവാന് പ്രിയങ്കരമായ കൈങ്കര്യം (ഭഗവദ് സേവനം) ചെയ്യുന്നതിനായി ആഴ്വാർ ആഗ്രഹിച്ചു. ഭഗവാൻ, തെക്കൻ തിരുമല എന്നറിയപ്പെടുന്ന തിരുമാലിരുഞ്ചോലൈയെക്കുറിച്ച് ആലോചിച്ച്‌ അവിടെ ആഴ്വാർക്ക് തന്റെ സാന്നിധ്യം വെളിപ്പെടുത്തുകയും “നാം ഇവിടെ നിനക്കായി വന്നിരിക്കുന്നു, നിനക്ക് ഇവിടെ വന്ന് എനിക്കുള്ള എല്ലാ കൈങ്കര്യങ്ങളും ചെയ്യാം”  എന്ന് പറയുകയും ചെയ്തു. ഇത് കേട്ട് ആഴ്വാർ തിരുമലയുടെ മഹിമ ആസ്വദിച്ച് ആനന്ദിച്ചു. ആദ്യപാസുരം  ആഴ്വാർ അരുളുന്നു: അളവില്ലാത്ത തേജസ്സോടെയുള്ള, … Read more

തിരുവയ്മൊഴി 1.2 – വിടുമിൻ

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 1.1 ഭഗവാന്റെ പരത്വത്തെക്കുറിച്ചുള്ള പൂർണ്ണ ആസ്വാദനത്തിന് ശേഷം അപ്രകാരമുള്ള ഭഗവാനെ പ്രാപിക്കുന്നതിനുള്ള ഉപായങ്ങളെക്കുറിച്ച് ഈ ദശകത്തിൽ വിശദമാക്കിത്തുടങ്ങുന്നു. തന്റെ അനുഭൂതി വിഷയത്തിന്റെ മഹിമയാൽ, സംസാരികളെ (ഭൗതിക ലോകത്തിൽ ഉള്ളവരെ) വീക്ഷിച്ച ശേഷം, ഇത് മറ്റുള്ളവർക്കും പങ്കിടണമെന്ന് ആഴ്വാർ നിനയ്ക്കുന്നു. അവർ പൂർണ്ണമായും ലൗകിക വിഷയങ്ങളിൽ മുങ്ങിക്കിടക്കുകയാണ്. അവരെ സഹായിക്കണമെന്ന് തന്റെ മഹത്തായ കാരുണ്യത്താൽ ആഗ്രഹിച്ച അദ്ദേഹം, ലൗകിക വിഷയങ്ങളിലുള്ള ബന്ധനം ഉപേക്ഷിച്ച് ഭഗവദ് ഭക്തി … Read more

തിരുവയ്മൊഴി 1.1 – ഉയർവറവുയർനലം  

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << ധ്യാനം ശ്രീയഃപതിയായ സർവ്വേശ്വരൻ എല്ലാവരിലും സമുന്നതനും സകല കല്യാണഗുണങ്ങൾക്കും ഇരിപ്പിടവും ആണല്ലോ. ഉഭയലോകങ്ങളുടെ (വൈകുണ്ഠം-സംസാരം) നായകനായ ആ ഭഗവാനെക്കുറിച്ച് വേദം വെളിപ്പെടുത്തുന്നത് ഭഗവാൻ സർവ്വവ്യാപിയും സർവ്വത്തിനും നിയന്താവും എല്ലാ ബോധമുള്ള ജീവികൾക്കും ബോധഹീനമായ വസ്തുവിനും അന്തര്യാമിയും ആയി അവകളെ ഭരിക്കുന്നവനും എന്നാണ്. ആഴ്വാർ ഈ ദശകത്തിൽ ഭഗവാന്റെ ഈ ദിവ്യഗുണങ്ങളെക്കുറിച്ച് വർണ്ണിക്കുകയും അതിന് തന്നെ സമർത്ഥനാക്കും വിധം ഭഗവാൻ നല്കിയ ദിവ്യജ്ഞാന ഭക്തികളെക്കുറിച്ച് ഭക്തിപുരസ്സരം … Read more

തിരുവായ്മൊഴി – ലളിതമായ അർത്ഥങ്ങൾ – ധ്യാനം

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി ഭക്താമൃതം വിശ്വജനാനുമോദനംസർവ്വാർത്ഥദം ശ്രീശഠകോപവാങ്മയം |സഹസ്രശാഖോപനിഷത്സമാഗമംനമാമ്യഹം ദ്രാവിഡ വേദസാഗരം || (ശ്രീമന്നാരായണന്റെ)ഭക്തർക്ക് അമൃതോപമമായ, ഏവരേയും ആനന്ദിപ്പിക്കുന്ന, സർവ്വാനുഗ്രഹപ്രദായിനിയായ സഹസ്രശാഖകളുള്ള സാമവേദത്തിനും ഛാന്ദോക്യോപനിഷത്തിനും തുല്യമായ, ദ്രാവിഡ വേദ സാഗരമായ, ശഠകോപ ദിവ്യവചസ്സുകളെ ഞാൻ നമസ്കരിക്കുന്നു.  തിരുവഴുതിനാടെന്റും തെൻകുരുകൂരെന്റും*മരുവിനിയ വൺപൊരുനലെന്റും* – അരുമറൈകൾ അന്താദി ചെയ്താനടിയിണൈയേ എപ്പൊഴുതും* ചിന്തിയായ് നെഞ്ചേ! തെളിന്ത്. ആഴ്വാർതിരുനഗരിയെന്നും മനോഹരമായ തിരുവഴുതി നാട് എന്നും പ്രസിദ്ധമായ തിരുക്കുറുഗൂറിനെയും മനോഹരമായ താമ്രപർണി നദിയെയും ധ്യാനിച്ചുകൊള്ളവെ അപൂർവ്വവും രഹസ്യവുമായ വേദാർത്ഥങ്ങളെ തിരുവായ്മൊഴിയിലൂടെ … Read more

കോയിൽ തിരുവായ്മൊഴി

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: തിരുവായ്മൊഴി വൈകാശി വിശാഖം, നമ്മാഴ്വാർ, തിരുവായ്മൊഴി, തിരുക്കുരുകൂർ (ആഴ്വാർതിരുനഗരി) എന്നിവയുടെ മഹത്വങ്ങൾ ശ്രീ മണവാള മാമുനികൾ ഉപദേശ രത്നമാലയിലെ 15-മത് പാസുരത്തിൽ മനോഹരമായി എടുത്തുകാണിക്കുന്നു. ഉണ്ടോവൈകാശി വിശാഖത്തുക്കൊപ്പൊരുനാള്‍?* ഉണ്ടോ ചഠകോപക്കൊപ്പൊരുവര്‍?* – ഉണ്ടോ തിരുവായ്മൊഴിക്കൊപ്പു തെന്‍കുരുകൈക്കുണ്ടോ* ഒരുപാര്‍തനി ലൊക്കുമൂര്‍ സര്‍വ്വേശ്വരനായ ശ്രീമന്നാരായണനെയും അവിടുത്തെ ശ്രീയെയും സ്തുതിച്ച നമ്മാഴ്വാരുടെ തിരുനാളായ വൈകാശി വിശാഖത്തിന്റെ മഹിമ മറ്റേതെങ്കിലും നാളിനുണ്ടോ? (ഇല്ല) നമ്മാഴ്വാരെന്നും അറിയപ്പെടുന്ന ശഠകോപരുടെ മഹിമയ്ക്ക് തുല്യര്‍ (സര്‍വ്വേശ്വരനും നിത്യരും മുക്തരും അല്ലാതെ, മറ്റ് മനുഷ്യരില്‍)ഉണ്ടോ? … Read more

തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 21 മുതൽ 30 വരെ

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ തിരുപ്പാവൈ << പാസുരം 16 – 20 ഇരുപത്തിയൊന്നാം പാസുരം. ഇവിടെ ആണ്ടാള്‍ സ്മരിക്കുന്നത് നന്ദഗോപകുലത്തിലുള്ള കണ്ണന്റെ പിറവിയെയും, അവന്റെ വേദങ്ങളാല്‍ സ്ഥാപിതമായിട്ടുള്ള മഹത്വത്തെയുമാണ്. 21.ഏറ്റകലങ്കള്‍ എതിര്‍പൊങ്കി മീതളിപ്പ മാറ്റാതേ പാല്‍ ചൊരിയും വള്ളല്‍ പെരും പശുക്കള്‍ ആറ്റ പടൈത്താന്‍ മകനേ അറിവുറായ് ഊറ്റമുടൈയായ് പെരിയായ് ഉലകിനില്‍ തോറ്റമായ് നിന്റ ചുടരേ തുയിലെഴായ് മാറ്റാര്‍ ഉനക്കു വലിതൊലൈന്തു ഉന്‍ വാസൽ കണ്‍ ആറ്റാതു … Read more

തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 16 മുതൽ 20 വരെ

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ തിരുപ്പാവൈ << പാസുരം 6 – 15 പതിനാറ്, പതിനേഴ് പാസുരങ്ങളില്‍ ആണ്ടാള്‍ എഴുന്നേല്‍പ്പിക്കുന്നത് സംസാരത്തില്‍ നിത്യസൂരികളുടെ പ്രതിനിധികളായ ക്ഷേത്രപാലന്മാര്‍, ദ്വാരപാലന്മാര്‍, ആദിശേഷന്‍ എന്നിവരെയാണ്.  പതിനാറാം പാസുരത്തില്‍, നന്ദഗോപരുടെ ദിവ്യഗ്രഹത്തിന് കാവല്ക്കാരായവരെയും മുറിക്ക് കാവലായവരെയും എഴുന്നേല്‍പ്പിക്കുന്നു. 16.നായകനായ് നിന്റ നന്ദഗോപനുടൈയ കോയില്‍ കാപ്പാനേ കൊടിത്തോന്റും തോരണ വായില്‍ കാപ്പാനേ മണിക്കതവം താള്‍ തിറവായ് ആയര്‍ സിറുമിയരോമുക്കു് അറൈപറൈ മായന്‍ മണി വണ്ണന്‍ നെന്നലേ … Read more

തിരുപ്പാവൈ – ലളിത വ്യാഖ്യാനം – പാസുരം 6 മുതൽ 15 വരെ

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ തിരുപ്പാവൈ << പാസുരം 1 – 5 അടുത്തതായി ആറു് മുതല്‍ പതിനഞ്ച് വരെയുള്ള പാസുരങ്ങളില്‍ ആണ്ടാള്‍ നാച്ചിയാര്‍ തിരുവമ്പാടിയിലെ അഞ്ച് ലക്ഷം ഗോപികമാരുടെ പ്രതീകമെന്ന പോലെ പത്ത് ഗോപികമാരെ ഉണര്‍ത്തിയെഴുന്നേല്‍പ്പിക്കുന്നതായി സങ്കല്പിക്കുകയാണ്. വേദപാരംഗതരായ പത്ത് ഭക്തരെ ഉണര്‍ത്തുന്നത് പോലെയാണ് വരികള്‍ ക്രമീകരിച്ചിരിക്കുന്നത്.  ആറാം പാസുരം. ഇവിടെ, കൃഷ്ണാനുഭവത്തില്‍ പുതുതായി വന്നവളായ ആയപ്പെണ്‍കൊടിയെയാണ് ഉണര്‍ത്തുന്നത്.  കണ്ണനെ തനിക്ക് തന്നെയായി അനുഭവിക്കുന്നതില്‍ തൃപ്തയാണ് അവള്‍. … Read more